Tuesday 11 October 2016



അവള്‍ മടങ്ങുകയാണ്
കാണാവുന്നതും, കാണാന്‍ കഴിയാത്തതുമായ
മാറാപ്പുകളാല്‍ കുനിഞ്ഞു
ദൃഷ്ടികള്‍ നിലത്തൂന്നി
അവള്‍ മടങ്ങുകയാണ്
ഇനിയൊന്നും ചേര്‍ത്ത്
പിടിക്കാനില്ലാതെ
ദൃഷ്ടികള്‍ നിലത്തൂന്നി
അവള്‍ മടങ്ങുകയാണ്
കൊട്ടിയടക്കപ്പെട്ട
വാതിലിനു മുന്നില്‍
ആരോപിക്കപ്പെടുന്ന
മുള്മുനകള്‍ക്കു മുന്നില്‍ നിന്നും
കാണാന്‍ കഴിയാത്ത
മാറാപ്പുമായി
അവള്‍ മടങ്ങുകയാണ്
നുണകളുടെ വ്യാജ സ്തുതിയാര്‍ന്ന
ശബ്ദങ്ങള്‍ക്കും, ഘോഷങ്ങള്‍ക്കും
മുന്നില്‍ നിന്നും
അവള്‍ മടങ്ങുകയാണ്
ഭൂതകാലം പതുങ്ങിയിരിക്കുന്ന
വഴികളിലൂടെ അവള്‍ മടങ്ങുകയാണ്
പൊള്ളിയടര്‍ന്ന മനസ്സിനും
മരവിച്ച കണ്ണുകള്‍ക്കും
തളര്‍ന്ന കാലുകള്‍ക്കും
ലക്‌ഷ്യമേതുമുണ്ടായിരുന്നില്ല
ലോകം അവള്‍ക്കു ചുറ്റും
എരിഞ്ഞുകൊണ്ടേയിരുന്നു.          

No comments: