Wednesday 6 July 2016

പിച്ചകപ്പൂക്കള്‍ കൊരുത്ത മാലയായിരുന്നു
ഇന്നലെയുടെ പ്രണയം
അകവും പുറവും സുഖമുള്ള വേദന
മനസ്സിന്റെ കാണാകയങ്ങളിലെങ്ങോ
പൂത്തുലഞ്ഞു നില്ക്കു ന്ന കണിക്കൊന്നപോലെ
‘മതിലുക’ളെപ്പോലും പ്രണയത്തിന്റെ
മാനിഫെസ്റ്റോയാക്കാന്‍ കഴിഞ്ഞിരുന്നു
സ്വപ്നങ്ങളുടെ ആകാശങ്ങളെ
വര്ണ്ണങങ്ങള്കൊെണ്ട് പൊതിയാന്‍
കഴിഞ്ഞിരുന്നു.
ഇല്ലായ്മകളെ സമൃദ്ധിയക്കാനും
പ്രണയമുണ്ടായിരുന്നു.
പ്രണയം
ഒരിക്കല്‍ അതുണ്ടായിരുന്നു
ഇന്നത് ചോരയും ചലവും തെറിയും
കൊലവിളിയുമായി അരങ്ങു വാഴുന്നു.
പ്രണയം പടിയിറങ്ങുമ്പോള്‍
കണ്ണുകള്‍ ഈറനണിയുന്നില്ല
ചാറ്റിങ്ങിലും, ചീറ്റിങ്ങിലും
ഫോണ്‍ സെക്സിലും
മതിമറന്നാടുന്നു പ്രണയം
ഒന്നും കൈമാറാനില്ലാത്ത
വെറുമൊരു വാക്കായി
മാറുന്നുവോ പ്രണയം ?
“എങ്കിലും ചന്ദ്രികേ
നമ്മള്‍ കാണും സങ്കല്പ്
ലോകമല്ലിയുലകം.’’മാര്‍ച്ച്‌ 9, 2014

No comments: